Ind disable

2017, ഡിസംബർ 3, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 4)


                                     "നിർമലഭവനംഎന്നു പേരിട്ടിരിക്കുന്ന ആ അനാഥാലയം സദാ ബഹളമയമായിരുന്നുഅനാഥാലയ അങ്കണത്തിലെ പുൽത്തകിടിയിൽ ചാടിമറിഞ്ഞുല്ലസിക്കുന്ന കുഞ്ഞു മുഖങ്ങൾവരാന്തയിൽ അരയ്ക്കു കൈയും കൊടുത്ത് എന്തൊക്കെയോ ഓർത്ത് നെടുവീർപ്പിടുന്ന വൃദ്ധജനങ്ങൾഎല്ലാവരും ഉണ്ടായിരുന്നുഅവിടം ശരിക്കും ഒരു സ്വർഗം തന്നെയാണെന്ന് അവൾക്ക് തോന്നിഅവൾക്ക് പുതിയ വസ്ത്രങ്ങൾ കിട്ടിആദ്യമായി കണ്ണാടിക്കുമുൻപിൽ തന്‍റെ സുന്ദരമുഖം കണ്ടപ്പോൾ അവൾ ആകെ അന്തംവിട്ടുപോയിസമയത്തിനു ഭക്ഷണംസ്നേഹത്തോടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന പരിചാരകർഅവരെയെല്ലാം അവൾ 'അമ്മ' എന്നു വിളിച്ചുഅവരിൽ ഏറ്റവും പ്രായം കുറഞ്ഞ അമ്മ ലൂസിയാന്‍റി ആയിരുന്നു.
ഏകദേശം നാല്പതു വയസുകാണും ആന്‍റിക്ക്അവരായിരുന്നു അവളുടെ ഏറ്റവും അടുത്ത ചങ്ങാതിഅവൾ, തന്‍റെ രക്തം മരവിപ്പിക്കുന്ന ഭൂതകാലാനുഭവങ്ങൾ അവർക്ക് പറഞ്ഞുകൊടുത്തുഅത് കേൾക്കുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടുആ സ്ത്രീ അവളെ മാറോടു ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

"സാരവില്ല ! അതെല്ലാം കഴിഞ്ഞില്ലെഎന്‍റെ മോൾ ഇനി സന്തോഷവായിട്ടിരിക്ക്." സ്നേഹസമ്പന്നയായ ആ സ്ത്രീ അവളെ ആശ്വസിപ്പിച്ചു.

                                      ലൂസിയാന്‍റി അനാഥലയത്തോട് ചേർന്ന് ഒരു തയ്യൽകട നടത്തിയിരുന്നുകൂടാതെ അവർ തുണികളിൽ അതിമനോഹരമായി ചിത്രപ്പണികൾ നെയ്തെടുക്കാൻ കൂടി പ്രാവീണ്യം നേടിയിരുന്നുആന്‍റിയുടെ കൈവിരലുകളിലേന്തിയ സൂചിമുനയാൽ തുണികളിൽ മനോഹരമായ പൂവുകളും പൂമ്പാറ്റകളും വിരിയുന്നത് അവൾ അത്ഭുതത്തോടെ നോക്കാറുണ്ടായിരുന്നുഅവളുടെ താത്പര്യം കണ്ട് ലൂസിയാന്‍റി സമയം കിട്ടുമ്പോഴെല്ലാം അത് അവൾക്ക് പറഞ്ഞുകൊടുത്തുപതിയെ പതിയെ അവൾ സ്വന്തമായിതന്‍റെ ഭാവനയിൽ വിരിയുന്ന ചിത്രങ്ങൾ തുണിയിൽ നെയ്തെടുക്കാൻ വിധം പ്രാവീണ്യം നേടിഅവളുടെ മനോഹരമായ ആ സൃഷ്ടികൾ കണ്ട് അത്ഭുതപ്പെട്ട മദർ അവ വിൽക്കാൻ അനുവദിക്കാതെ അനാഥാലയത്തിന്‍റെ ഓഫീസ്മുറിയിലെ ചുവരിൽ തൂക്കിയിട്ടിരുന്നു.

                                     അവളെ അവിടെയെത്തിച്ച അജ്ഞാതനായ ആ പയ്യൻ ഇടക്കിടെ അവിടെ വന്നുപോകാറുണ്ടായിരുന്നുമദറോട് ആവേശത്തോടെ സംസാരിച്ചിരുന്ന അവൻഅവളോടുമാത്രം "സുഖമല്ലേ..? സന്തോഷമായിരിക്കുന്നോ ഇവിടെ ?" എന്നു മാത്രമേ ചോദിച്ചിരുന്നുള്ളൂഅവൾ ചിരിച്ചുകൊണ്ട് തലയാട്ടും, നന്ദിയോടെ നോക്കും അത്രമാത്രംഅവന്‍റെ പേരുപോലും അവൾ ചോദിച്ചില്ലഅധികപ്രസംഗമാകുമോഎന്ന ഭയത്താൽ അവൾ ചോദ്യങ്ങളെല്ലാം തന്‍റെ അന്തരംഗത്തിൽ തന്നെ ഒതുക്കിഅവൻ എല്ലാ ഞായറാഴ്ചയും അവിടെ വരുമായിരുന്നുഒരിക്കൽ മദറിനോട് അവൾ അവനെപ്പറ്റി ചോദിച്ചുമദർ പറഞ്ഞു. 'ഷിന്‍റോഎന്നാണ് അവന്‍റെ പേര്അവൻ ഇവിടൊരു ഗവകോളേജിൽ മൂന്നാംവർഷ ബിരുദവിദ്യാർഥിയാണ്മിടുക്കനാണ് അവൻപരീക്ഷ വരുമ്പോൾ പ്രാർത്ഥിക്കണമെന്നു മദറിനോട് പറയാൻ വരാറുണ്ട്വീട്ടിൽ അമ്മ മാത്രമേ ഉള്ളൂഒറ്റമകനാണ് അർധസമയം ജോലികൂടെ ചെയ്താണ് അവൻ പഠിക്കുന്നത്ഇങ്ങനെ അവനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മദർ അവളോട് പറഞ്ഞുഅവളുടെ മനസിൽ അവനുനൽകിയിരുന്ന സ്ഥാനം ഒന്നുകൂടെ ഉയരുകയായിരുന്നുഒരിക്കൽ അവൻ വന്നപ്പോൾ മദർ പെട്ടെന്ന് ഒരു ഫോൺകോൾ വന്ന് അവിടെനിന്നും എഴുന്നേറ്റുപോയിആ ഓഫീസ്മുറിയിൽ അവർ രണ്ടുപേരും മാത്രമായിഅവൾ എന്തുപറയണമെന്നറിയതെആകെ ധർമസങ്കടത്തിലായിലജ്ജിച്ച് തലതാഴ്ത്തി നിന്നു.

"സുഖമല്ലേ..?" പെട്ടെന്ന് അവൻ ചോദിച്ചു.

"ഉം" അവൾ മൂളി.

"മദർ എങ്ങനെയാ ? വഴക്കു പറയുവോ ?" അവൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

"എടക്ക് ദേഷ്യപ്പെടുംപക്ഷെ എനിക്ക് സങ്കടം ഒന്നും വരില്ലകുറച്ചുകഴിഞ്ഞു മദർ തന്നെസ്നേഹം നടിച്ച് വരും."

അവൻ അതുകേട്ട് ചിരിച്ചുഅവളുംപിന്നെ വരുമ്പോളൊക്കെ അവൻ അവളോട് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ ആരംഭിച്ചുഅവൾ എല്ലാം തുറന്നുപറഞ്ഞുക്രമേണ അവർ നല്ല സുഹൃത്തുക്കളായി മാറിഅവൾഅവിടുത്തെ അന്തേവാസികളെയെല്ലാം അവന് പരിചയപ്പെടുത്തിക്കൊടുത്തുഅവിടത്തെ മുയലുകളുംപ്രാവുകളും അവളുടെ കൂടെ ഇണക്കത്തോടെ നിൽക്കുന്നത് കണ്ട് അവൻ അന്തംവിട്ട് നോക്കിനിന്നുഅവൾതാൻ തുന്നിയ ചിത്രങ്ങൾ അവനെ കാണിച്ചുഅവൻ അതെല്ലാം ആകാംഷയോടെ നോക്കി അവളെ അഭിനന്ദിച്ചു.

                                   ഒരിക്കൽ മാനസികവൈകല്യമുള്ള ക്ലാര അമ്മച്ചിക്ക് അവനെപ്പറ്റി പറഞ്ഞുകൊടുക്കുമ്പോൾ അവർ ചോദിച്ചു..
"ഇതാരാ മോൾടെ ഭർത്താവാണോ ?" എന്ന്അവരിരുവരും ചൂളിപ്പോയിഅവരറിയാതെ അവരുടെ മനസുകൾ തമ്മിൽ അടുക്കുന്നുണ്ടായിരുന്നുഒരു ഞായറാഴ്ച അവൾ തന്‍റെ ഉദ്യാനത്തിൽ ചെടികൾ നനച്ചുകൊണ്ടിരിക്കുകയായിരുന്നുഅവനും അരികിൽ തന്നെ ഉണ്ട്ചെണ്ടുമല്ലിപ്പൂവുകൾക്കിടയിൽ നിന്നും പറന്നുയർന്ന ചിത്രശലഭങ്ങളെ നോക്കി അവൻ പറഞ്ഞു.

"റോസ് അവയുടെ ചിറകടികൾ നീ കണ്ണുചിമ്മുന്നപോലുണ്ട്"

അവൾ നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

"ചുമ്മാ ഓരോന്നു പറയല്ലേ ചേട്ടായിഹാ"

അവൾ ദ്വേഷ്യം നടിച്ചുകൊണ്ട് പറഞ്ഞുഅവളുടെ നാസികത്തുമ്പത്ത് വീഴാനായി വെമ്പിനിന്നിരുന്ന വിയർപ്പുതുള്ളി പ്രഭാതസൂര്യന്‍റെ പ്രഭയിൽ തിളങ്ങുന്നത് അവൻ നോക്കിനിന്നുഅവൻ തന്നെ നോക്കുന്നത് മനസിലാക്കിയ അവൾ അലക്ഷ്യമായി തന്‍റെ ജോലികൾ ചെയ്തുകൊണ്ടിരുന്നുഅവളുടെ മനസുമുഴുവൻ തന്നെ സ്നേഹത്തോടെ നോക്കുന്ന ആ മിഴികളായിരുന്നു.

                                   ഒരു ദിവസം ക്ലാര അമ്മച്ചിയുടെ കുറ്റംപറച്ചിലും കേട്ടുകൊണ്ടിരിക്കുകയായിരുന്ന അവൻകെട്ടിടത്തിന്‍റെ പിന്നാമ്പുറത്തുനിന്നും റോസിന്‍റെ വിളി കേട്ടു.

"ചേട്ടായിഒന്നിങ്ങുവാരാവോ? "

"ദേ വരുന്നു. "

അവൻ അമ്മച്ചിയോട് 'ഇപ്പം വരാംഎന്ന് പറഞ്ഞിട്ട് അവളുടെ അടുക്കലേക്ക് ചെന്നുഅവൾ അവിടെ ഒരു ഭാഗത്ത് പയറുവിത്ത് നടാനുള്ള തടമെടുക്കുകയായിരുന്നുതൂമ്പകൊണ്ട് കിളച്ചുമറിച്ച്ആകെ വിയർത്തുചുവന്ന മുഖവുമായി അവൾ അവന്‍റെ നേരെ നോക്കി പുഞ്ചിരിച്ചു.

"എന്നതാ ? എന്തിനാ എന്നെ വിളിച്ചെ ?" അവൻ ആരാഞ്ഞു.

"ദാഹിച്ചിട്ടു മേലമടുത്തുഎന്നാ വെയിലാചേട്ടായി എന്നാട്ക്കുവാര്ന്നു അപ്പറേ ?" അവൾ ചോദിച്ചു.

" ! ഒന്നുവില്ലന്നെ ഞാൻ ക്ലാരാമ്മച്ചീടെ വിടുവായും കേട്ടോണ്ടിരിക്കുവാര്ന്നുആളു വിടുന്ന മട്ടില്ലഅപ്പഴാ നീ വിളിച്ചേഎന്നാ ?

"ഏയ് ഞാൻ ചുമ്മാ വിളിച്ചതാഇങ്ങോട്ടൊന്നും കാണാത്തതുകൊണ്ട്."

"ആ തൂമ്പായിങ്ങു തന്നെബാക്കിയിനി ഞാൻ ചെയ്യാംഎന്നതാ ചെയ്യേണ്ടെന്നു പറ." അവൻ ചോദിച്ചു.

"യ്യോ വേണ്ടചേട്ടായീടെ കയ്യീ മണ്ണാക്കണ്ടമദർ കണ്ടാ വഴക്കുപറയുംവേണ്ട !" അവൾ അവനെ നിരുത്സാഹപ്പെടുത്തി.

"ശരി ഇനി മതികൊറച്ചു വെള്ളം കുടിച്ചേആകെ വാടിക്കരിഞ്ഞല്ലോ നീപരൽമീനെ പിടിച്ച് കരയിലിട്ടപോലൊണ്ട് നിന്‍റെ മോന്ത. "

"ഒന്നു പോ ചേട്ടായി ചുമ്മാഹാ." അവൾ കെറുവിച്ചു

അവൻവരാന്തയിൽ വച്ചിരുന്ന മൺകലത്തിൽ നിന്നും ഒരു ഗ്ലാസ്സിൽ കുറച്ച് വെള്ളം ഊറ്റി അവൾക്കുനേരെ ചെന്നു.

"ഇന്നാ കുടിച്ചോ." അവൻ പറഞ്ഞു.

"ചേട്ടായി വായിലേക്ക് ഒഴിച്ചുതരാവോ.? കൈയേലപ്പിടി മണ്ണാന്നെ. "

"ശരി വാ തുറക്ക്. "

അവൻ വെള്ളം അവളുടെ തുറന്ന വായിൽ ഒഴിച്ചുകൊടുത്തുഅവൾ അവന്‍റെ കണ്ണുകളിലേക്ക്തന്നെ ഉറ്റുനോക്കിഅവയിൽ തന്‍റെ സ്വപ്നങ്ങൾ മുഴുവൻ നിറഞ്ഞിരിക്കുന്നതായി അവൾ കണ്ടുചിന്താലോകത്തേക്ക് അറിയാതെ വഴുതിവീണ അവൾവായിൽ വീണുകൊണ്ടിരുന്ന ജലം ഇറക്കാൻ മറന്നുഅത് വിക്കി അവളുടെ കവിളുകളിലൂടെ താഴേക്ക് ഒഴുകിഅവളുടെ ചുവന്നുതുടുത്ത അധരങ്ങൾ സ്വർണമത്സ്യത്തെപ്പോലെ തുളുമ്പിയൊഴുകുന്ന വെള്ളത്തിൽ പുളയുന്നതയി അവന് തോന്നിഅവൻ അറിയാതെ അവന്‍റെ ഹൃദയതാളം മുറുകിവന്നുഅവളുടെ കണ്ണുകളിലും ഒരു തിരമാല ഭ്രാന്തമായി അലയടിക്കുന്നത് അവൻ കണ്ടുഅവൾ പെട്ടെന്ന് മുഖം താഴ്ത്തിവെള്ളം കൈകൊണ്ട് തുടച്ചുമാറ്റിഒന്നുകൂടി അവന്‍റെ മുഖത്തേക്ക് നോക്കിഒന്നും മിണ്ടാതെ വേഗം നടന്നുവരാന്തയുടെ അരികിലുള്ള പൈപ്പിൽ ചുവട്ടിൽ കൈയും മുഖവും കഴുകിപെട്ടെന്നുതന്നെ അകത്തേക്ക് പോയിതന്‍റെ മുറിയിലെ തുറന്നിട്ട ജനാലയിൽ ചാരിനിന്ന് അവൾ കിതച്ചുഅവൻ വൈദ്യുതാഘാതമേറ്റവനെ പോലെ അവിടെ തന്നെ തരിച്ചുനിന്നുഅവന്‍റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയിവേഗം മദറോട് യാത്ര പറഞ്ഞ് അവൻ അവിടെനിന്നും തിരിച്ചുപോയി.

                                    ആ രാത്രിയിൽ നിദ്രാവിഹീനയായി അവൾ തന്‍റെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നുകണ്ണടച്ചാൽ തെളിയുന്നത്ആത്മാവിനെ വലിച്ചടുപ്പിക്കുന്ന അവന്‍റെ ഗന്ധർവ നയനങ്ങൾ മാത്രംഎവിടെ നോക്കിയാലും ചിരിക്കുന്ന അവന്‍റെ മുഖവുംആ കണ്ണുകളുംതാൻ അവനെ പ്രണയിക്കുകയാണെന്നുള്ള സത്യം അവൾ മനസിലാക്കിയിരുന്നുഭയം കാരണം ലൂസിയാന്‍റിയോട് ഇക്കാര്യം പറയാൻ അവൾ മടിച്ചുഅർഹതയില്ലാത്ത എന്തോ ഒന്ന് ആഗ്രഹിച്ചിട്ടെന്നപോലെ അവളുടെ മനസാക്ഷി അപ്പോഴുംഅവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നുഅവളുടെ ഉപബോധമനസ് അതിനെതിരെയും ചലിച്ചുമനസും മനസാക്ഷിയും തമ്മിലുള്ള മൽപിടിത്തത്തിൽ ദിവസങ്ങളായി അവൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നുപിന്നെയുള്ള ഞായറാഴ്ചകളിലും അവൻ വന്നുകഴിഞ്ഞുപോയ സംഭവങ്ങളെ സംസാരത്തിൽ പരാമർശിക്കാതെ അവർ വീണ്ടും ചങ്ങാത്തമായിദിനങ്ങൾ കടന്നുപോയിഅവ വർഷങ്ങളായി പരിണമിച്ചു.
തുടരും...

2 അഭിപ്രായങ്ങൾ:

  1. ചില കഥകളുടെ മറ്റൊരു ഭാഗത്തിന് വേണ്ടി ഒരു ആഴ്ച കാത്തിരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. ടൈപ്പ് ചെയ്യാൻ ടൈം വേണ്ടേ...??

    മറുപടിഇല്ലാതാക്കൂ