Ind disable

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

പള്ളിപ്പെരുന്നാൾ (ഭാഗം 1)


    
                                റോഡിന് ഇരുവശത്തും താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ, പലതരം കച്ചവടകേന്ദ്രങ്ങൾകൾക്കു മുന്നിൽ വൈദ്യുത വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയിരുന്നു. പ്രദക്ഷിണത്തിനു ശേഷം ആളുകൾ, കുടുംബത്തോടൊപ്പം ഇഷ്ട സാധനങ്ങൾ വാങ്ങുവാനായി ഒരോ കേന്ദ്രങ്ങളിൽ ചേക്കേറിത്തുടങ്ങി. കോഴിക്കോടൻ ഹൽവ, പത്താംനമ്പർ, പൊരി, മുറുക്ക്, അങ്ങനെയങ്ങനെ കച്ചവടക്കാർ മത്സരിച്ച് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. പാലക്കയം തെരുവ് ജനനിബിഢമായിത്തുടങ്ങിയിരുന്നു.

                                    നാട്ടിലെ സെൻറ് മേരീസ് ദേവാലയത്തിലെ തിരുനാളിൻറെ ഒന്നാം ദിവസമാണ് ഇന്ന്. സമയം ഏഴു മണി, ആയിരിക്കുന്നു. പ്രദേശമാകെ പലതരം വർണവെളിച്ചം വിതറുന്ന വൈദ്യുത വിളക്കുകൾകൊണ്ടും, വർണക്കടലാസുകൾകൊണ്ടും, അലങ്കരിച്ചിരുന്നു. അതിനു മുകളിൽ ഇരുട്ട് അവിടം മുഴുവൻ വിഴുങ്ങാനെന്ന മട്ടിൽ വായ പൊളിച്ചങ്ങനെ നിന്നു. സമയം കടന്നു പോകുതോറും അതിന്റെ തീവ്രത വർധിച്ചു കൊണ്ടിരുന്നു.

മാതാവേ…..എൻറെ...കുഞ്ഞുങ്ങളെ.. എല്ലാ.. ആപത്തുകളിൽ നിന്നും രക്ഷിക്കണേ...!”

കുരിശുപള്ളിയുടെ  മുന്നിലെ മെഴുകുതിരിക്കൂട്ടിൽ കത്തിച്ച ഒരു മെഴുകുതിരി സമർപ്പിച്ച ശേഷം ത്ര്യേസ്യാമ്മച്ചി, പറഞ്ഞു പഴകിയ പ്രാർത്ഥനാ വാക്കുകൾ അറുപതിൻറെ നിറവിലും വിറയാർന്ന സ്വരത്തിൽ ഉരുവിട്ടു.
എരിഞ്ഞു തീരാറായ ഒരു മെഴുകുതിരി പുതിയതായി വന്നവനെ ദയനീയമായി, ഉറ്റുനോക്കി. അത് ആയുസു തീർന്നവനെ പുച്ഛത്തിൽ നോക്കി പുഞ്ചിരിച്ചു കത്തി. അൽപസമയത്തിനകം തൻറെയും അവസ്ഥ ഇതാണെന്ന് അതു ചിന്തിച്ചുകാണില്ല.

അമ്മച്ചീ.. ഒന്നു.. വേഗം.. വന്നേ.. നേരം.. കൊറേ.. ആയി..!. നാടകം.. ഇപ്പോ.. തൊടങ്ങും.. വാ.. നമുക്ക്.. മൊകളീ.. പോയി.. ഇരിക്കാം.” കണ്ണടച്ചു കൈകൂപ്പി നിന്നിരുന്ന. ത്യേസാമ്മച്ചിയുടെ സാരിത്തുമ്പിൽ കൊച്ചുമകൾ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

വൃദ്ധ, കുട്ടിയുടെ കൈപിടിച്ചു കൊണ്ട് മുകളിൽ പള്ളിയിലേക്കുള്ള പടികൾ തുടങ്ങുന്നിടത്തേക്കു നടന്നു. പടവുകളുടെ വശങ്ങളിൽ ഭിക്ഷക്കാർ കനിവിനായി കേഴുന്ന കണ്ണുകളോടെ ആളുകളെ ഉറ്റുനോക്കി. ദൃഷ്ടി ശരങ്ങളാൽ ഒരല്പം എങ്കിലും മുറിവേറ്റവർ പല തരം മൂല്യങ്ങളുള്ള നാണയത്തുട്ടുകളും നോട്ടുകളും ഇട്ടു കൊടുത്തുകൊണ്ടേയിരുന്നു. മറ്റു ചിലരാവട്ടെ, തട്ടിപ്പുകാരെന്നുള്ള ന്യായവും പറഞ്ഞ് പൈസ കൊടുക്കാനുള്ള മടിയെ, ആളുകൾക്കു മുന്നിൽ സത്കർമ്മമായി വിശദീകരിച്ചു കൊണ്ടിരുന്നു. ത്യേസ്യാമ്മച്ചിയും കൊച്ചു മോളും കൈയിൽ കരുതിയിരുന്ന നാണയത്തുട്ടുകൾ അവർക്കു നേരെ നീണ്ടു വന്ന മലർത്തിയ കൈപ്പത്തിയിൽ വച്ചു കൊടുത്തു. അതിനുശേഷഠ പടവുകൾ കയറി മുകളിൽ പള്ളിമുറ്റത്തെത്തി. വിശാലമായ പളളി മുറ്റം ജനസാഗരമായിരുന്നു. ആ ഇടവകയിലെ ഏതാണ്ട് തൊണ്ണൂറ് ശതമാനം പേരും അവിടെ സന്നിഹിതരായിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. കുന്നിൻറെ മുകളിൽ തലയുയർത്തി നിൽക്കുന്ന, ദേവാലയത്തിൻറെ മുന്നിലെ വിശാലമായ മുറ്റത്തിന് ഏറ്റവും അറ്റത്തായി ഒരു തട്ട് നിർമിച്ചിട്ടുണ്ട്. അവിടെയാണ് നാടകം അരങ്ങേറുന്നത്. കടും നീല നിറത്തിലുള്ള തുണിയാൽ നിർമിതമായ അതിൻറെ തിരശ്ശീല ഉളളിൽ നടക്കുന്ന ഒരുക്കങ്ങളെ കാണികളിൽ നിന്നും മറച്ചിരുന്നു. അതിനുമുന്നിലായി നിരനിരയായി ക്രമീകരിച്ചിരിക്കുന്ന എല്ലാ ഇരിപ്പിടങ്ങളും ആളുകളാൽ നിറഞ്ഞിരിക്കുന്നു. അവയിൽ സ്ഥാനം നേടാൻ കഴിയാതിരുന്ന മറ്റൊരു കൂട്ടം ജനങ്ങൾ ഏറ്റവും പിറകിലും അരികുകളിലുമായി നിലയുറപ്പിച്ചിരുന്നു.

                                    എല്ലാവരുടെയും കണ്ണുകൾ ആകാംഷയോടു കൂടി അരങ്ങിലേക്കു തന്നെ ഉറ്റുനോക്കി. അങ്ങനെയിരിക്കെ എല്ലാവരുടെയും ആകാംഷയെ ഭഞ്ജിച്ചു കൊണ്ട്, നാടക മണി മുഴങ്ങി.

''കലാ കമ്മ്യൂണിക്കേഷൻസ്" അഭിമാന പുരസ്കരം അവതരിപ്പിക്കുന്ന ബൈബിൾ നാടകം

''ദാവീദിൻറെ നൊമ്പരം" .

                                    ത്യേസാമ്മച്ചിയും കൊച്ചുമകൾ നിസമോളും സ്ത്രീകൾ ഇരിക്കുന്ന ഭാഗത്ത് ഏതോ ഒരു കുഞ്ഞു പെൺകുട്ടി കനിഞ്ഞു നൽകിയ കസേരമേൽ ഇരുന്നു. ഇരിപ്പിടം നൽകാൻ മനസുകാണിച്ച കുട്ടി തൊട്ടരികെ ഇരിക്കുന്ന അതിൻറെ അമ്മയുടെ മടിയിൽ കയറിയിരുന്നു. അവളെ സ്നേഹത്തോടെ പുഞ്ചിരിച്ചു കാണിച്ചു കൊണ്ട്  നിസമോളും അതുപോലെ അമ്മച്ചിയുടെ മടിയിൽ കയറിയിരുന്നു.

നിന്നോട്ഞാൻപറഞ്ഞതല്ലേ…? നേരത്തെ.. അമ്മയോടൊപ്പം പോകാൻ…. അപ്പംകേട്ടില്ലല്ലോ?. എൻറെ.. കൂടെ.. വരണോന്ന് വാശി.. പിടിച്ചില്ലേ? ഇപ്പോ.. എന്തായി? അമ്മച്ചീടെ... മടിയിൽ.. തന്നെ.. ഇരിക്കേണ്ടി.. വന്നില്ലേ..?” ത്യേസ്യാമ്മച്ചി ശാസനയുടെ സ്വരത്തിൽ കൊച്ചുമകളോടു പറഞ്ഞു.

എനിക്ക്.. അമ്മച്ചി.. മതി...! അമ്മയാകുമ്പോ.. ചുമ്മാ.. എന്നാ.. പറഞ്ഞാലും.. വഴക്കു.. പറഞ്ഞോണ്ടിരിക്കും

ഉം.,. പിന്നെവേറൊരു.. കാര്യംകൂടെയൊണ്ട്.” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

എന്നതാഅത്..?”

അമ്മച്ചിമടിയിലിരിക്കുമ്പോ.. എൻറെ.. മുടിയിഴകളിലൂടെ... ഇങ്ങനെ... തഴുകും.. അതെനിക്ക്... ഒത്തിരി.. ഇഷ്ടവാ. അമ്മയ്ക്ക് തല്ലാനും.. പിച്ചിപ്പറിക്കാനും.. മാത്രവേ... അറിയാവൂ.”

കുഞ്ഞിന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് ത്യേസാമ്മച്ചിയുടെ ഉള്ളം കുളിരണിഞ്ഞു. അവർ പൊട്ടിച്ചിരിച്ചു കൊണ്ട്. അവളുടെ കവിളിൽ ഒരു മുത്തം നൽകി.

.. ഇതൊക്കെ.. എന്നാ.. പെരുന്നാളാ.. എൻറെ.. കൊച്ചേ.. പെരുന്നാളൊക്കെപണ്ട്. നിൻറെ.. അപ്പച്ചന്നുള്ളപ്പം.. എന്നാ.. രസവാര്ന്നു. അതിനെങ്ങനെയാ.. ദൈവം.. അതിയാന്.. സത്ബുദ്ധി നൽകിയില്ല. അല്ലേൽ... നിന്നെ.. കാണാതെ... അങ്ങേര്... എങ്ങോട്ടേലും.. പോകുവാര്ന്നോ?. ചിലരങ്ങനെയാ... നമ്മൾ.. എത്ര സ്നേഹിച്ചാലും.. ഒന്നുംമനസിലാക്കില്ല. പണം..! പണം..! അതില്ലെങ്കിൽ ഏകനാണെന്നുള്ള ചിന്ത.” വൃദ്ധ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

                                                                                                                                                 തുടരും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ