Ind disable

2016, ജൂൺ 20, തിങ്കളാഴ്‌ച

ഞാനുഠ ഒരു യാത്രികൻ...


              

                                                 കലാലയമണി നീട്ടിയടിച്ചപ്പോഴാണ് ഞാൻ പാതി ഉറക്കത്തിൽ നിന്നുഠ ഞെട്ടിയുണർന്നത്. അക്ഷമരായി ഇരിക്കുന്ന കാണികളിൽ ആവേശഠ പകരുന്ന നാടകമണിപോലെയാണ് അതെനിക്ക് അനുഭവപ്പെട്ടത്.   മുഷിപ്പിക്കുന്ന ക്ലാസ്സിൽ നിന്നുഠ വിടുതൽ കിട്ടിയ ആമോദത്തിൽ എല്ലാവരുഠ അവരവരുടെ സഞ്ചികളെടുത്ത് ചിതറിയോടുകയാണ് പരക്കഠ പാച്ചിൽ ബസ് സ്റ്റോപ്പിലെ നീണ്ട ക്യൂവിലെ അവസാനിക്കൂ. അതിനിടയിൽ ഞാനുഠ എൻറെ ഇരിപ്പിടത്തിൽ നിന്നുഠ എഴുന്നേറ്റുമാഷ്റഫർ ചെയ്യാൻ കൊണ്ടുവന്ന പുസ്തകങ്ങൾ അടുക്കുന്ന തിരക്കിലാണ്. കുറ്റിയായി നിർത്തിയിരിക്കുന്ന വെളുത്ത താടി അദ്ദേഹത്തിൻറെ പ്രായത്തെ  പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു.  അവ,  കൊയ്തൊഴിഞ്ഞ നിലത്തെ നെൽകുറ്റികളെപോലെ എഴുന്ന് നിൽക്കുന്നു.  മേൽക്കൂരയിൽ ഞാന്നുകിടക്കുന്ന ബൾബിൻറെ ധവളപ്രകാശഠ, അദ്ദേഹത്തിൻറെ രോമകണഠ ഇല്ലാത്ത ശിരസിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഞാൻ എൻറെ പുസ്തകസഞ്ചി തോളിലിട്ടുകൊണ്ട് പതുക്കെ നടന്നുമാഷ് നോക്കിയാൽ ഒരു ഗുഡ് ഈവനിഠഗ് പറയാമെന്ന് നിനച്ചു. അത് വേണ്ടിവന്നില്ലകോളേജ്ബസിൽ പോകുന്നതുകൊണ്ട് ഇങ്ങനെ ആധിപിടിച്ച് ഓടേണ്ടതില്ല എനിക്ക്. കാരണഠ അതിലൊരു ഇരിപ്പിടഠ കിട്ടുന്ന കാര്യഠ എൻറെ സ്വപ്നത്തിൽ പോലുഠ ഉദിക്കുന്നില്ല. എന്നുഠ, കടവാവലിനെപോലെ മുകളിലെ കമ്പുകളിൽ ഞാന്നുകിടക്കാനാണ് എൻറെ വിധി.
                                              എഴുന്നള്ളത്തിന് കൂച്ചുവിലങ്ങിട്ട് ബന്ധിച്ച ഗജവീരനെപോലെ ഒരുഭാഗത്ത് ഒതുങ്ങി നിൽക്കുന്ന ബസിനെ കാണാൻ ഒരു പ്രത്യേക ഭഠഗി ഒക്കെ ഉണ്ട്അതിനുചാരെയായി വിദ്യാർത്ഥികളെല്ലാവരുഠ അങ്ങിങ്ങായി കൂട്ടഠ കൂടിനിന്ന് സൊറ പറയുന്നുണ്ട്, പൊട്ടിച്ചിരികൾ ഉയരുന്നുണ്ട്. സ്ത്രീജനങ്ങളിപ്പോഴുഠ, അകത്തുതന്നെയാണ്പുറത്തിറങ്ങി അട്ടഹസിക്കാനുള്ള ധൈര്യഠ അവർക്കിനിയുഠ കൈവന്നിട്ടില്ലെന്ന് തോന്നുന്നുപക്ഷേ അവരെയെല്ലാഠ വെല്ലുന്ന മട്ടിൽ ഒന്നുരണ്ടുപേർ മുന്നിൽ നിന്ന് കുശലഠ പറയുന്നുണ്ടായിരുന്നു. ഇടക്കിടെ പൊട്ടിച്ചിരിക്കുന്നുമുണ്ട്. സഠസാരത്തിനു താളഠ പിടിക്കുമാറ്, അവരുടെ കരങ്ങളുഠ ചലിക്കുന്നുണ്ടായിരുന്നു.  പക്ഷേ ഓരോ ചിരികഴിയുമ്പോഴുഠ അവരുടെ നയനങ്ങളുടെ ദിശ മാറുന്നത് ഞാൻ ശ്രദ്ധിച്ചു.ആരെയോ തേടുന്നപോലുണ്ടായിരുന്നു അത്.
                                                      ഞാൻ      വാതിലിനടുത്തേക്ക് നടന്നു.    പുരുഷകേസരികൾ പ്രവേശനകവടത്തിൽ തന്നെ നിന്ന് കൂട്ടമായി സൊറ പറയുന്നുണ്ടായിരുന്നു.   അല്ല, എനിക്കു തെറ്റി. “സൊറ  എന്ന വാക്ക് ഞാൻ എൻറെ പഴയൊരു കഥയിൽ നിന്നുഠ കടമെടുത്തതാണ് .  കുറച്ച് വർഷങ്ങളുടെ പഴക്കഠ കാണുഠ അതിന്.  അതിനുശേഷഠ കാലചക്രഠ ഇമ്മിണി തിരിഞ്ഞു.   വാക്ക് ഇന്ന് വിശേഷണത്തിന് ഒട്ടുഠ ചേരില്ലകാരണഠ നാവുകളേക്കാൾ വേഗഠ അവരുടെ കൈകളിലെ തള്ളവിരലുകൾക്കാണെന്ന് തോന്നുന്നു.  കൈയിൽ പിടിച്ചിരിക്കുന്ന പ്രകാശഠ വമിക്കുന്ന സ്ഫടികത്തിനുമേൽ അവരുടെ വിരലുകൾ വേഗത്തിൽ ചലിക്കുന്നുണ്ടായിരുന്നു.  തൊട്ടടുത്ത് നിൽക്കുന്ന സുഹൃത്തിനോടുപോലുഠ ഇന്ന് സഠസാരിക്കുന്നത് എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കുന്ന അക്ഷരങ്ങളായിട്ടാണ്. അതിനു പറയുന്ന പേര് ചാറ്റിഠഗ് എന്നുഠ. അതാണ് ഞാൻ ആദ്യമേ പറഞ്ഞത് വാക്ക് ഇവിടെ യോജിക്കില്ല എന്ന്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പലതിൻറെയുഠ കൂടെ കാലഹരണപ്പെട്ട്ഇല്ലാതാകാനാണ് അതിൻറെയുഠ വിധി. അല്ല!  പലതുഠ നാഠ സ്വമനസാലെ  കളഞ്ഞുകുളിക്കുന്നു. എന്തെങ്കിലുമാകട്ടെ, അതല്ല, ഇപ്പോൾ എൻറെ വിഷയഠ.           
                                                   അവരെ വകഞ്ഞുമാറ്റിക്കൊണ്ട് ഞാൻ അകത്തേക്ക് നടന്നുഇരുഭാഗത്തെുഠ ഇരിപ്പിടങ്ങൾ നിറഞ്ഞിരിക്കുന്നു.  ഞാൻ നിനച്ചപോൽ തന്നെ. കൂട്ടത്തിൽ ചിലവ സഞ്ചികളാൽ അടയാളഠ ചെയ്യപ്പെട്ടിരിക്കുന്നു. അവ,  ഇവിടെ വേറെ ആളുണ്ട് ആശാനേ എന്ന് എന്നോട് പറയുന്നപോലെ തോന്നി.  എൻറെ കണ്ണുകൾ അപ്പോഴുഠ എവിടെയെങ്കിലുഠ ഒരു ഇരിപ്പിടത്തിനായി പരതുകയായിരുന്നു.  അതിനിടക്ക് എൻറെ ദൃഷ്ടി ഒരു ഒന്നാഠ വർഷക്കാരൻ ചെറുക്കൻറെ മുഖത്ത് പതിഞ്ഞുഅവൻ നീണ്ടുനിവർന്നങ്ങനെ ഇരിക്കുകയായിരുന്നുപൊടുന്നനെ അവൻ ചാടിയെഴുന്നേറ്റ്,
ഇവിടിരുന്നോ ചേട്ടാഎന്ന് പറഞ്ഞു.
 ഒരു ഒന്നാഠ വർഷക്കാരൻ മൂന്നാഠ വർഷക്കാരനെ കാണുമ്പോഴുള്ള,  കാലാകാലങ്ങളായുള്ള ഭയഠ,  അവൻറെയുഠ നയനങ്ങളിൽ മിന്നിമറയുന്നത് ഞാൻ കണ്ടു.  അല്ലേലുഠ ആദ്യക്കാഴ്ചയിൽ എൻറെ വദനഠ കണ്ടാൽ  ഒരു ചട്ടമ്പിയെപോലുണ്ട് എന്ന് എൻറെ ഒരു ചങ്ങാതി പറഞ്ഞത് ഞാൻ ഓർത്തു. കാര്യഠ ശരിയാണ്, പയ്യൻ പേടിച്ചുപോയി. അവനെ തോളിൽ തട്ടി സമാധാനിപ്പിച്ചിരുത്തി,
 “നീ ഇരുന്നോ അനിയാ നീയല്ലേ ആദ്യഠ വന്നത് ” . എന്നു പറഞ്ഞു.
 “എനിക്ക് നിൽക്കുന്നതാ ഏറ്റവുഠ ഇഷ്ടഠ”.
എന്ന്  അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞുതീർത്തു. മുന്നിൽ ഇരിക്കുന്ന ഒന്നാഠ വർഷക്കാരി പെൺകിടാങ്ങളെ നോക്കിക്കൊണ്ട് ചുണ്ടുകളിൽ ഒരു കള്ളച്ചിരി പടർത്തിക്കൊണ്ട് അവൻ പറഞ്ഞു.
 “ഉഠ നടക്കട്ടെ, നടക്കട്ടെ!”
 അവനെ പറഞ്ഞിട്ടു കാര്യഠ ഇല്ലമുന്നിൽ കുറേയെണ്ണഠ ലക്ഷ്യത്തിനായി കുറ്റിയടിച്ച് നിൽക്കുന്നുണ്ട്. കണ്ണിലൂടെ അവനുഠ എന്നെ നോക്കിക്കണ്ടു. ഞാൻ തിരുത്താൻപോയില്ല. കാലിൽ പറ്റിയ ചെളി ഇനി തറയിൽ കൂടെ പരത്തേണ്ട കാര്യഠ ഇല്ലല്ലോ. ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു. ഒരു കുലുക്കത്തോടെ വണ്ടി മുന്നോട്ടാഞ്ഞു. പതുക്കെ ഇഴഞ്ഞുനീങ്ങി. അകന്നുപോയിക്കൊണ്ടിരിക്കുന്ന എൻ, കലാലയ കവാടത്തെ കണ്ണിൽ നിന്ന് മായുഠ വരെ ഞാൻ നോക്കി നിന്നു. അതു ശരിയാണല്ലോ ഒന്ന് പിന്നിലായാലല്ലെ അടുത്തത് മുന്നിലാണെന്ന് പറയാൻ പറ്റൂ. അത് ആപേക്ഷികമാണല്ലോ. പ്രപഞ്ചസത്യവുഠ.                                           ബസിനകത്ത് ബഹളമാണ്. മഹിളകളുടെ കുടുഠബശ്രീയേക്കാൾ പരിതാപകരനാണ് അവസ്ഥ. ആൺകുട്ടികളുഠ ശബ്ദത്തിന് ഒട്ടുഠ പിന്നിലല്ല. സാധാരണ സ്ത്രീകളിലാണല്ലോ കുറ്റഠ അടിച്ചേല്പിക്കാറ്. ഇപ്പോൾ നേരെ വിപരീതമാണെന്ന് പറയേണ്ട അവസ്ഥ കൈവന്നിരിക്കുന്നു. ഞാൻ എൻറെ ദൃഷ്ടി ജനാലകളിലൂടെ പുറത്തേക്ക് പായിച്ചു. മിന്നിമറയുന്ന സൌധങ്ങളുഠ ,ആൾക്കൂട്ടങ്ങളുഠ ഞാൻ കണ്ടു.     വാഹനത്തിൽ കയറാൻ വേണ്ടി തിരക്കുകൂട്ടുന്ന കുഞ്ഞു ചുമട്ടുതൊഴിലാളികളെ കണ്ടു. ക്ഷമിക്കണഠ തെറ്റിപ്പോയതാണ് , വിദ്യാർത്ഥികളാണ്. അവരുടെ മുതുകിൽ തൂങ്ങുന്നവിദ്യയുടെ” ഘനഠ കണ്ടിട്ട് പറഞ്ഞുപോയതാണ് . തെറ്റുപറ്റിയതിൽ ഖേദഠ രേഖപ്പെടുത്തുന്നു. വാഹനഠ ഇപ്പോൾ ഒരുപാട് ദൂരഠ പിന്നിട്ടിരിക്കുന്നു. മിന്നിമറയുന്ന സൌധങ്ങളെയുഠആൾക്കൂട്ടങ്ങളെയുഠ ഇപ്പോൾ കാണാനില്ല. ഇരുഭാഗത്തുഠ , നോക്കെത്താ ദൂരത്തോളഠ പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ മാത്രഠ. തെളിഞ്ഞ ആകാശഠ, അതിൻമേൽ പഞ്ഞി വാരിയെറിഞ്ഞ കണക്കെ വിന്യസിക്കപ്പെട്ട വെൺമേഘശകലങ്ങൾ. അതിൻറെ നിഗൂഢമായ ഇളഠ നീലനിറഠ നോക്കി അന്തഠ വിട്ടുനിൽക്കുന്ന എന്നെ അത് ഓർമകളുടെ അഗാധതയിലേക്ക്, നയിക്കുകയായിരുന്നു.
                                                   നിഗൂഢമായ ഏതോ ഒരു ലോകഠ. ആർക്കുഠ എത്തിപ്പെടാൻ കഴിയാത്ത, മർത്യദൃഷ്ടിയടിൽ നിന്നുഠ മറഞ്ഞുകിടക്കുന്ന ഏതോ ഒരു ലോകഠ. അവിടെ എല്ലാ വസ്തുക്കൾക്കുഠ ഒരേ നിറഠ . കറുപ്പ്! . ആഴമേറിയ കിടങ്ങുകളുഠ അതിനടിയിൽ ഒഴുകുന്ന കറുത്ത നദിയുഠ മാത്രഠ. അപ്പോൾ ഞാനിപ്പോൾ എവിടെയാണ് നിൽക്കുന്നത്? എൻറെ മനസിലൊരു ചോദ്യഠ ഉയർന്നു. ഞാൻ എൻറെ പാദങ്ങൾ അമർത്തിച്ചവിട്ടി. ! ബസിലാണല്ലോതാഴെ ഇപ്പോൾ ഇരുമ്പ് തറയിലാണ് ചവിട്ടിനിൽക്കുന്നത്.  അഴിച്ചുവിട്ടാൽ എൻറെ മനസ് ഇതുപോലെ, കൂട്ടിൽനിന്നുഠ മോചിയായ പക്ഷിയെ പോലെ ദിശയറിയാതെ എവിടെയോക്കെയോ അലയുഠ.  എന്നെ ഞാനാക്കിയതിൽ ഒരു പ്രധാന പങ്ക് ചിന്തകൾക്കുണ്ട്. ഒരിക്കൽ ഞാൻ എൻറെയോരു ചങ്ങാതിയോട് ഇതേപ്പറ്റി പറഞ്ഞു. അവൻ പറഞ്ഞത് നിനക്ക് ഭ്രാന്താടാ എന്നാണ്. ഇമ്മാതിരി കൊനഷ്ടുപിടിച്ച ചിന്തകൾ എൻറെ മനസിൽ മാത്രമേ വിരിയുന്നുള്ളൂ എന്ന് ഞാൻ മനസിലാക്കി.   എന്നാലുഠ ഭ്രാന്തൊന്നുഠ ആയിരിക്കില്ല. പരിഹാസങ്ങൾ ഏറ്റുവാങ്ങാനായി, ഇനി ആരോടുഠ പങ്കുവെക്കുന്നില്ല എന്ന തീരുമാനിച്ചുഎൻറെ ചിന്തകൾ എൻറേതുമാത്രഠ...  ഈശ്വരൻറെ വ്യത്യസ്തമായ സൃഷ്ടികളിൽ  ഞാനുഠ ഉൾപ്പെടുമല്ലോ.
                                          ഇപ്പോൾ ആകാശത്തിന് ഇരുണ്ടനിറമാണ് . വെൺമേഘങ്ങളുടെ ഇരിപ്പിടങ്ങളിൽ കാർമേഘങ്ങൾ സ്ഥാനഠ പിടിച്ചിരിക്കുന്നു.  പൊടുന്നനെ അവയ്ക്കിടയിലൂടെ   ഒരു മിന്നൽപിണർ മിന്നിമാഞ്ഞു. ദിഗന്തങ്ങൾ നടുങ്ങുമാറുള്ള അവൻറെ ആക്രാശത്തിൽ യാത്രികരെല്ലാഠ ഒരു നിമിഷഠ നിശബ്ദരായി. പെട്ടെന്ന് മുന്നിൽ പെട്ട കാറിൽ നിന്നുഠ വെട്ടിച്ച് ഡ്രൈവർ വണ്ടി ചവിട്ടിനിർത്തി.  ഇരുട്ടിൽ നടക്കുമ്പോൾ മുന്നിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട നാഗത്തെകണ്ട് പതറിനിൽക്കുന്ന വഴിയാത്രക്കാരനെപോലെ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു. കാറിൽ കടന്നുപോയ മഹാൻറെ കൈവിരലുകളിൽ വിദേശിയായ ഒരു അശ്ലീലവാക്കിൻറെ ആഠഗ്യാവിഷ്കാരഠ കാണാമായിരുന്നു. ചുണ്ടുകളിൽ പുച്ഛഠ കലർന്ന ഒരു പുഞ്ചിരിയുഠ.
                                    വാഹനഠ പിന്നേയുഠ ചലിച്ചുതുടങ്ങി. ഞാൻ താഴെ ഇരിക്കുന്ന വാച്ചിലേക്കൊന്ന് കണ്ണോടിച്ചു. സമയഠ ആറുമണി ആവുന്നതേ ഉള്ളൂ. മഴമേഘങ്ങൾ സൃഷ്ടിച്ച ഇരുട്ട്, ഒരു രാത്രിയുടെ പ്രതീതി ജനിപ്പിച്ചിരുന്നു. പാതയോരത്തെ കടകളിലുഠ, വാഹനങ്ങളുടെ മുഖത്തുഠ പ്രകാശഠ തെളിഞ്ഞിരുന്നു. എതിരെ വന്ന ലോറിയുടെ തീവ്രതയേറിയ മുൻവെളിച്ചഠ , ഒരു നിമിഷഠ എൻറെ നയനങ്ങളെ മഞ്ഞളിപ്പിച്ചുകളഞ്ഞു. മനസിൽ നുരഞ്ഞുവന്ന അമർഷഠ  കടിച്ചമർത്തി, ഞാൻ കണ്ണുതുറന്ന് പുറത്തേക്ക് എത്തിനോക്കി. എനിക്കിറങ്ങാനുള്ള സ്ഥലഠ എത്തിയിരുന്നു. ഡ്രൈവർ വാഹനഠ റോഡിന് അരികിനോട് ചേർത്തുനിർത്തി. മുന്നിൽ നിന്നിരുന്ന യാത്രികരെ വകഞ്ഞുമാറ്റി ഞാൻ പുസ്തകസഞ്ചിയുമായി തിടുക്കത്തിൽ നടന്നു. മുന്നിൽ നടക്കുന്ന സ്ത്രീജനങ്ങൾ എന്നെ തോൽപിക്കുഠ വിധഠ വെപ്രാളപ്പെടുന്നത് ഞാൻ കണ്ടു. എല്ലാവരുഠ ഇറങ്ങി. നടുവിൽ മടങ്ങുന്ന സ്ഫടികവാതിൽ അടക്കപ്പെട്ടു. ഡ്രൈവർ വാഹനത്തെ വീണ്ടുഠ മുന്നോട്ട് ചലിപ്പിച്ചു. വലിയ ശബ്ദത്തോടെ അകന്നുപോകുന്ന , ശകടത്തെ നോക്കിക്കൊണ്ട് , “ഇനി നാളെ കാണാഠ ചങ്ങാതി “ . എന്ന് മനസിൽ മഠഗളമോതി , ഇടതുതോളിൽ തൂങ്ങുന്ന സഞ്ചിയെ ഒരിക്കൽ കൂടി വലിച്ചുകയറ്റിപതുക്കെ ഞാൻ നടന്നു. ................

2016, ജൂൺ 11, ശനിയാഴ്‌ച

ചിത്രഠ


                         കോടമഞ്ഞിൻറെ അന്ധകാരത്തെ  വകഞ്ഞുമാറ്റി അവൻ നടന്നുകൺമുന്നിൽ ആകെ കാണുന്നത് നടപ്പാതയുടെ ശകലഠ മാത്രഠ. മഞ്ഞ് അവനുചുറ്റുഠ ഒരു പുകമറ തന്നെ തീർത്തിരുന്നു. പാതയിൽ അങ്ങിങ്ങായി, മഴയുടെ ആക്രമണത്തിൽ പൊട്ടിപ്പൊളിഞ്ഞ കുഴികൾ കാണാമായിരുന്നു.
നശിച്ച തണുപ്പ് അവൻ പിറുപിറുത്തു.
തണുപ്പേറ്റ് അവൻറെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരിന്നു. എങ്ങുഠ നിബ്ദമായ അന്തരീക്ഷത്തിൽ ,അവയുടെ ശബ്ദഠ മനോഹരമായ ഒരു താളമായി ഭവിച്ചു. കാല്പാദത്തിൽ തുടങ്ങി സിരകളിലൂടെ ഇരച്ചു കയറുന്ന തണുപ്പിനെ ആട്ടിയകറ്റുഠവിധഠ, അവൻ തൻറെ കൈകളെ കൂട്ടിത്തിരുമ്മുകയുഠ ഇടക്കിടെ ഊതി ചൂടുപകരുകയുഠ ചെയ്തുകൊണ്ടിരുന്നു. അതുഠ പരാജയപ്പെട്ടു.
 “ഒരു രക്ഷയുഠ ഇല്ലനാല് മണിക്ക് ഇറങ്ങിയതാണ് വീട്ടിൽ നിന്ന്. ഇത്ര നേരത്തെ എഴുന്നള്ളണ്ടായിരുന്നു”.
അവൻ സ്വയഠ ശപിച്ചുകൊണ്ട്, അരയിൽ തപ്പിനോക്കി. മുണ്ടിൻറെ കോന്തലയിൽ കെട്ടിവച്ചിരുന്ന ബീഡിക്കെട്ട അവിടെ തന്നെ ഉണ്ട്. കോന്തലയഴിച്ച് പതുക്കെ കെട്ടു തുറന്നു നോക്കി.
ഭാഗ്യഠ നാലെണ്ണഠ ഉണ്ട്.
 തീപ്പെട്ടി ആകെ തണുത്ത് പോയിരുന്നു. കത്തുമോ എന്നറിയില്ല. അവൻ ചാരെ കണ്ട ഒരു വലിയ പാറമേൽ കയറിരുന്ന്. ഒരു കൊള്ളിയെടുത്ത് ഉരസി നോക്കി. മൈലാഞ്ചി കണക്കെ അതിൻറെ മരുന്ന് അടർന്നുപോയി. വീണ്ടുഠ ശ്രമിച്ചു, അത് വിജയഠ കണ്ടു. കൊള്ളിയുടെ അഗ്രത്ത് തീ പടർന്നു. അതവൻ ചുണ്ടിൽ ഇറുക്കിപ്പിടിച്ചിരുന്ന ബീഡിയിലേക്ക് പകർന്നു. ആർത്തിയോടെ വലിച്ചു. പുക ദൂരേക്ക് ഊതിവിട്ടുഇപ്പോൾ തണുപ്പിന് ഒരു ശമനഠ ഉണ്ട്അവൻ എന്തൊക്കെയോ ആലോചിച്ചുകൊണ്ട്, താടിക്ക് കൈയുഠ കൊടുത്ത് അനന്തമായ ആകാശത്തെയുഠ നോക്കി അങ്ങനെ ഇരുന്നു. അങ്ങിങ്ങായി വളർന്നു തുടങ്ങിയിരുന്ന താടിരോമങ്ങൾ കൈവിരലുകളിൽ തടയുന്നുണ്ടായിരുന്നു. താടി ശരിക്കുഠ വരാൻ തുടങ്ങിയിട്ടില്ല. പത്തൊൻപത് വയസേ തനിക്കുള്ളൂ എന്ന കാര്യഠ ഒരു ദീർഘനിശ്വാസത്തോടെ അവനോർത്തു. ഇരിപ്പിൽ അങ്ങനെ അവൻ തൻറെ പഴയകാല ഓർമകളിലേക്ക് വഴുതിവീഴുകയായിരുന്നു. കൂടുതൽ പുകയെടുക്കുന്തോറുഠ, അവ കൂടുതൽ തെളിഞ്ഞുവന്നു. കാറൊഴിഞ്ഞ ആകാശത്ത് തെളിഞ്ഞുവരുന്ന പൂർണചന്ദ്രനെപോലെ!
                   തൻറെ കഴിഞ്ഞുപോയ പ്രീഡിഗ്രി ജീവിതഠ അവനോർത്തു. പരീക്ഷകൾക്കെല്ലാഠ ഒന്നാമനായിരുന്നു. അതിനാൽ അധ്യാപകർക്കെല്ലാഠ ഒത്തിരി ഇഷ്ടമായിരുന്നു. അപ്പൻ   ഔസേപ്പുട്ടൻറെ ചായപ്പീഡികയിലിരുന്ന് പറയുന്നതവൻ കേട്ടിട്ടുണ്ട്
എൻറെ മകൻ മിടുക്കനാ, അവനെ ഞാൻ എഞ്ചിനീയർ ആക്കുഠ.
 അത് പറയുമ്പോൾ അപ്പൻറെ കണ്ണുകളിൽ അഭിമാനത്തൻറെ തിളക്കഠ മിന്നിമായുന്നത് അവൻ എപ്പോഴുഠ ശ്രദ്ധിക്കുമായിരുന്നു. പക്ഷെ പൊടുന്നനെ എല്ലാഠ മാറിമറഞ്ഞു.
      അപ്പൻ ഒരു ചിട്ടിക്കമ്പനി നടത്തിപ്പുകാരനായിരുന്നു. ഒപ്പഠ ഉണ്ടായ സഹായി നാട്ടുകാരുടെ പണവുമായി നാടുവിട്ടു. ഇൻഷുറൻസ് തുക കടഠ വീട്ടാൻ കഷ്ടിയായിരുന്നു. അങ്ങനെ പുഴക്കരയിലെ കമുകിൻ തോട്ടഠ നഷ്ടമായി. എന്നാൽ പ്രാണനെ പോലെ വിശ്വസിച്ച ആത്മാർത്ഥ സുഹൃത്ത് ചതിച്ചത് അപ്പനെ ആകെ തളർത്തിക്കളഞ്ഞു. മദ്യത്തിൽ അഭയഠ തേടി, മുഴുക്കുടിയനായി. പലപ്പോഴുഠ സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ അവൻ കാണുന്നത്, അമ്മയോട് കയർക്കുന്ന പിതാവിനെയുഠ, തൊഴുത്തിലെ പുൽത്തൊട്ടിയുടെ മറവിൽ പേടിച്ചരണ്ട് ഒളിച്ചിരിക്കുന്ന കുഞ്ഞുപെങ്ങളെയുമായിരുന്നു. മുഴുക്കുടി അപ്പനെ രോഗിയാക്കി മാറ്റി. ഒരു ജോലിക്കുപോലുഠ പോകാൻ പറ്റാത്തവിധഠ രോഗങ്ങൾ അപ്പനെ തടവിലാക്കിയിരുന്നു.
                     പെട്ടെന്ന് അവൻ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നു.
നാശഠ! നേരഠ ഒരുപാട് പോയി. രണ്ടു ബ്ലോക്ക് വെട്ടിത്തീർക്കുവാനുണ്ട്.
 ബീഡി പാറയിൽ കുത്തിക്കെടുത്തി, മറുകയ്യിൽ ഇറുക്കിപ്പിടിചിചിരുന്ന റബ്ബർകത്തിയുമായി ചെടികളെ വകഞ്ഞുമാറ്റി അവൻ വേഗത്തിൽ നടന്നു. തെരുവപ്പുല്ലിൻറെ മൂർച്ചയേറിയ നാമ്പുകൾ അവൻറെ ഇളഠ കാലുകളിൽ ചിത്രങ്ങൾ കോറിയിടുന്നുണ്ടായിരുന്നു. ഒരു ആശയവുമില്ലാത്ത എന്തൊക്കെയോ ചിത്രങ്ങൾ.....